വേലിപ്പടർപ്പിൽ ഒറ്റയിതൾക്കണ്ണി-
ലൊരാകാശച്ചീന്തുമായ് നിൽക്കും
ശംഖുപുഷ്പത്തിൻ നീൾമിഴിയിലിന്നു കണ്ടു
അലിയുന്ന നോവും അടങ്ങാത്ത കടലും...
"പൂവ് കരയുമോ..?"
പണ്ടേതോ പെൺകിടാവ് തൊടുത്തുവിട്ട
ചോദ്യത്തിനുത്തരം...
ഇമയിതൾത്തുമ്പിലുറഞ്ഞു നിൽക്കും
രണ്ടു ഹിമകണങ്ങൾ..
പൊളളുന്ന വെയിലിൽ
ഒരു ചന്ദ്രാകാശത്തെ നെഞ്ചിലണിഞ്ഞ
കുഞ്ഞുപൂവ് നീ.
കുളിർനിശകൾ ചൂടാത്ത പൂവ്..
തിളച്ച മണ്ണിൽ,
വെയിലിൻ മടിയിൽ
ഒരു നിഴലുപോൽ നീയെന്തിന് വിടർന്നു..?
വാനിലേയ്ക്കിറ്റു നോക്കി നിൽക്കേ
നിനവിൻ നനവ് നിൻ കവിളിലാടുന്നു.
ഞെട്ടറ്റ് വീഴാനിനി ഒരു കാറ്റിൻ ദൂരം മാത്രം..
എന്നിട്ടും പൂവേ,
നീയും കരയുകയോ?
ഇനിയും...?
ലൊരാകാശച്ചീന്തുമായ് നിൽക്കും
ശംഖുപുഷ്പത്തിൻ നീൾമിഴിയിലിന്നു കണ്ടു
അലിയുന്ന നോവും അടങ്ങാത്ത കടലും...
"പൂവ് കരയുമോ..?"
പണ്ടേതോ പെൺകിടാവ് തൊടുത്തുവിട്ട
ചോദ്യത്തിനുത്തരം...
ഇമയിതൾത്തുമ്പിലുറഞ്ഞു നിൽക്കും
രണ്ടു ഹിമകണങ്ങൾ..
പൊളളുന്ന വെയിലിൽ
ഒരു ചന്ദ്രാകാശത്തെ നെഞ്ചിലണിഞ്ഞ
കുഞ്ഞുപൂവ് നീ.
കുളിർനിശകൾ ചൂടാത്ത പൂവ്..
തിളച്ച മണ്ണിൽ,
വെയിലിൻ മടിയിൽ
ഒരു നിഴലുപോൽ നീയെന്തിന് വിടർന്നു..?
വാനിലേയ്ക്കിറ്റു നോക്കി നിൽക്കേ
നിനവിൻ നനവ് നിൻ കവിളിലാടുന്നു.
ഞെട്ടറ്റ് വീഴാനിനി ഒരു കാറ്റിൻ ദൂരം മാത്രം..
എന്നിട്ടും പൂവേ,
നീയും കരയുകയോ?
ഇനിയും...?